KITAAB AT-TAWHIID



كتاب التوحيد
{وقول الله تعالى: {وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ

وقوله: {وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولاً أَنِ اعْبُدُواْ اللّهَ وَاجْتَنِبُواْ الطَّاغُوتَ    النحل:36

 وقوله: {وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا}     الإسراء:23

وقوله: {وَاعْبُدُواْ اللّهَ وَلاَ تُشْرِكُواْ بِهِ شَيْئًا}   النساء:36

وقوله: {قُلْ تَعَالَوْاْ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلاَّ تُشْرِكُواْ بِهِ شَيْئًا} الآيات  الأنعام:151
قال ابن مسعود رضي الله عنه: من أراد أن ينظر إلى وصية محمد صلى الله عليه وسلم التي عليها خاتمة فليقرأ قوله تعالى: {قُلْ تَعَالَوْاْ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ} – إلى قوله – {وَأَنَّ هَـذَا صِرَاطِي مُسْتَقِيمًا..}  الآية
وعن معاذ بن جبل رضي الله عنه قال: كنت رديف النبي صلى الله عليه وسلم على حمار فقال لي: [يا معاذ أتدري ما حق الله على العباد، وما حق العباد على الله؟] فقلت: الله ورسوله أعلم. قال: "حق الله على العباد أن يعبدوه ولا يشركوا به شيئاً، وحق العباد على الله أن لا يعذب من لا يشرك به شيئاً" فقلت: يا رسول الله أفلا أبشر الناس؟ قال: [لا تبشرهم فيتكلوا] أخرجاه في الصحيحين
فيه مسائل: الأولى: الحكمة في خلق الجن والإنس

الثانية: أن العبادة هي التوحيد؛ لأن الخصومة فيه

{الثالثة: أن من لم يأت به لم يعبد الله، ففيه معنى قوله تعالى : { ولا أنتم عابدون ما أعبد

الرابعة: الحكمة في إرسال الرسل

الخامسة: أن الرسالة عمَّت كل أمة
السادسة: أن دين الأنبياء واحد

{السابعة: المسألة الكبيرة أن عبادة الله لا تحصل إلا بالكفر بالطاغوت؛ ففيه معنى قوله: {فمن يكفر بالطاغوت ويؤمن بالله

الثامنة: أن الطاغوت عام في كل ما عُبِد من دون الله

التاسعة: عظم شأن ثلاث الآيات المحكمات في سورة الأنعام عند السلف. وفيها عشر مسائل، أولها النهي عن الشرك

العاشرة: الآيات المحكمات في سورة الإسراء، وفيها ثماني عشرة مسألة، بدأها الله بقوله: {لا تجعل مع الله إلها آخرفتقعد مذموماً مخذولاً} وختمها بقولـه: {ولا تجعل مع الله إلهاً آخر فتلقى في جهنم ملوماً مدحوراً}، ونبهنا الله سبحانه على عظم شأن هذه المسائل بقوله: {ذلك مما أوحى إليك ربك من الحكمة

الحادية عشرة: آية سورة النساء التي تسمى آية الحقوق العشرة، بدأها الله تعالى بقوله: (واعبدوا الله ولا تشركوا به شيئاً

الثانية عشرة: التنبيه على وصية رسول الله صلى الله عليه وسلم عند موته

الثالثة عشرة: معرفة حق الله تعالى علينا

الرابعة عشرة: معرفة حق العباد عليه إذا أدوا حقه

الخامسة عشرة: أن هذه المسألة لا يعرفها أكثر الصحابة

السادسة عشرة: جواز كتمان العلم للمصلحة

السابعة عشرة: استحباب بشارة المسلم بما يسره

الثامنة عشرة: الخوف من الاتكال على سعة رحمة الله

التاسعة عشرة: قول المسؤول عما لا يعلم: الله ورسوله أعلم

العشرون: جواز تخصيص بعض الناس بالعلم دون بعض
الحادية والعشرون: تواضعه صلى الله عليه وسلم لركوب الحمار مع الإرداف عليه
الثانية والعشرون: جواز الإرداف على الدابة

الثالثة والعشرون: فضيلة معاذ بن جبل

الرابعة والعشرون: عظم شأن هذه المسألة


 

                                                                                                     കിതാബുത്തൗഹീദ്

അല്ലാഹു  പറഞ്ഞു:

(ജിന്നുകളേയും മനുഷ്യരേയും എന്നെ ആരാധിക്കുവാന്‍ വേണ്ടി യല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല) (വി.ക്വു. 51:56)

(തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോ ഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം. (എന്ന് പ്രബോധനം ചെയ്യു ന്നതിനുവേണ്ടി.) (വി.ക്വു. 16:36)

(തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കു ന്നു) (വി.ക്വു. 17:23,24)

((നബിയേ,) പറയുക: നിങ്ങള്‍ വരൂ, നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെമേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു കേള്‍പ്പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നാം ചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്.

പ്രത്യക്ഷവും പരോക്ഷ വുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ചുപോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍വേണ്ടി അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്. ഏറ്റവും ഉത്ത മമായ മാര്‍ഗ്ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തി നെ സമീപിച്ചു പോകരുത്. അവന് കാര്യപ്രാപ്തി എത്തുന്നതുവരെ (നിങ്ങള്‍ അവന്‍റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കണം.) നിങ്ങ ള്‍ നീതിപൂര്‍വ്വം അളവും തൂക്കവും തികച്ചു കൊടുക്കണം. ഒരാള്‍ക്കും അയാളുടെ കഴിവിലുപരിയായി നാം ബാധ്യത ചുമത്തു ന്നതല്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക. അതൊരു ബന്ധുവിന്‍റെ കാര്യത്തിലായിരുന്നാല്‍ പോലും. അല്ലാഹുവോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുക. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്. ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റു മാര്‍ഗ്ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗ്ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്.) (വി.ക്വു. 6:151,152,153)

ഇബ്നു മസ്ഊദ്  പറഞ്ഞു:

"ആരെങ്കിലും നബി (സ) യുടെ അവസാന വസ്വീയത്ത് നോക്കി കാണുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിൻ്റെ ഈ വചനങ്ങള്‍ (വി.ക്വു. 6: 151,152,153) പാരായണം ചെയ്യട്ടെ.


മുആദ് ഇബ്നു ജബല്‍(റ) പറയുന്നു:

"ഞാനൊരു കഴുതപ്പുറത്ത് നബി (സ) യുടെ പിന്നില്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ തിരുമേനി എന്നോട് ചോദിച്ചു:മുആദേ, അടിമകളുടെമേലുള്ള അല്ലാഹുവിന്‍റെ അവകാശം എ ന്താണെന്നും, അല്ലാഹുവിന്‍റെ മേലുള്ള അടിമകളുടെ അവകാശം ഏതൊക്കെയാണെന്നും താങ്കള്‍ക്കറിയാമോ?

ഞാന്‍ പറഞ്ഞു: അല്ലാഹുവും അവന്‍റെ പ്രവാചകനുമാണ് ഏറ്റവും നന്നായി അറിയുന്നവര്‍.

റസൂല്‍  പറഞ്ഞു: അടിമകളുടെ മേലുള്ള അല്ലാഹുവിന്‍റെ അവകാശം, അവര്‍ അവനുമാത്രം ആരാധന ചെയ്യണമെന്നും അവനില്‍ മറ്റൊന്നിനേയും പങ്ക് ചേര്‍ക്കരുതെന്നുമാണ്. അടിമകള്‍ക്ക് അവന്‍റെ മേലുള്ള അവകാശമാകട്ടെ, അല്ലാഹുവില്‍ ഒന്നിനേയും പങ്കുചേര്‍ക്കാത്തവരെ അവന്‍ ശിക്ഷിക്കുകയില്ല എന്നതുമാണ്. ഞാന്‍ ചോദിച്ചു: "അല്ലാഹുവി ന്‍റെ റസൂലേ, ഞാന്‍ ജനങ്ങളെ ഈ സന്തോഷവാര്‍ത്ത അറിയി ക്കട്ടെയോ?" അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: വേണ്ട, താങ്കള്‍ അ വരെ ഈ സന്തോഷവാര്‍ത്ത അറിയിക്കേണ്ടതില്ല, അപ്പോള്‍ അവ ര്‍ അതില്‍ അഭയം കണ്ടെത്തി (കര്‍മ്മങ്ങള്‍ ചെയ്യാത്തവരാകും) (ബുഖാരി, മുസ്ലിം) 

ഈ അദ്ധ്യായം ഉള്‍ക്കൊണ്ട വിഷയങ്ങള്‍:


 മനുഷ്യരും ജിന്നുകളും സൃഷ്ടിക്കപ്പെട്ടതിലെ ഹിക്മത്ത്.  


 നിശ്ചയം ആരാധനയാണ് തൗഹീദ്. കാരണം, തര്‍ക്കവിത ര്‍ക്കം അതിലാണ്.


 തൗഹീദില്ലാത്തവര്‍ അല്ലാഹുവിനെ ആരാധിക്കുന്നില്ല.പ്രസ്തു ത വിഷയത്തെയാണ്, (ഞാന്‍ ആരാധിക്കുന്ന (അല്ലാഹുവി നെ) നിങ്ങള്‍ ആരാധിക്കുന്നവര്‍ അല്ല......) (വി.ക്വു.109:3,5) എന്നീ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നത്.


 മുര്‍സലുകളെ നിയോഗിച്ചതിലെ ഹിക്മത്.


 രിസാലത്ത് എല്ലാ സമൂഹങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്.


 പ്രവാചകന്മാരുടെ ദീന്‍ ഒന്നായിരുന്നു.


 അല്ലാഹു  ക്കുള്ള ഇബാദത്ത് ത്വാഗൂത്തിനെ അവിശ്വസിക്ക ല്‍ കൊണ്ടല്ലാതെ സാദ്ധ്യമല്ല. ആ അര്‍ത്ഥത്തിലാണ് (.. ......ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസി ക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ ..........) (വി.ക്വു. 2: 256) എന്ന വചനം.


 അല്ലാഹു  അല്ലാതെ ആരാധിക്കപ്പെടുന്നതിനെല്ലാം 'ത്വാഗൂത്' എന്ന് പൊതുവില്‍ പറയാം.


 പൂര്‍വ്വികരുടെ അടുക്കല്‍ സൂറത്ത് അന്‍ആമിലെ 151 മുത ല്‍ 153 വരെ ആയത്തുകള്‍ക്കുള്ള വലിയകാര്യം, അവയില്‍ പത്ത് മസ്അലകള്‍ ഉണ്ട്. അതില്‍ ഒന്നാമത്തേത് ശിര്‍ക്കിനെ വിരോധിക്കലാണ്.


 സൂറത്ത് ഇസ്റാഇലെ ആയത്തുകള്‍. അവയില്‍ 18 മസ്അലകള്‍ ഉണ്ട്. അല്ലാഹു അവ തുടങ്ങുന്നത്: (അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തേയും നീ സ്ഥാപിക്കരുത്. എങ്കില്‍ അപമാനിതനും കയ്യൊഴിക്കപ്പെട്ടവനുമായി നീ ഇരിക്കേണ്ടി വരും.) (വി. ക്വു.17:22) എന്ന വചനം കൊണ്ടും, അവ അവസാനിപ്പിക്കുന്നത് (............അല്ലാഹുവോടൊപ്പം മറ്റൊരു ദൈവ ത്തേയും നീ സ്ഥാപിക്കരുത്. എങ്കില്‍ ആക്ഷേപിക്കപ്പെട്ടവനും പുറംതള്ളപ്പെട്ടവനുമായി നീ നരകത്തില്‍ എറിയപ്പെടുന്നതാണ്.) (വി. ക്വു. 17: 39) എന്ന വചനം കൊണ്ടുമാ ണ്. ഈ വിഷയങ്ങള്‍ക്കുള്ള പ്രാധാന്യം നമ്മെ ഉണര്‍ത്തി ക്കൊണ്ട് അല്ലാഹു  പറഞ്ഞു: (നിന്‍റെ രക്ഷിതാവ് നിനക്ക് ബോധനം നല്‍കിയ ജ്ഞാനത്തില്‍പ്പെട്ടതത്രെ അത്.........) (വി. ക്വു. 17: 39)


 പത്ത് അവകാശങ്ങളുടെ ആയത്തെന്ന് പേരുവെക്കപ്പെട്ട സൂറത്ത് നിസാഇലെ ആയത്തുകള്‍.

അവ അല്ലാഹു  ആരംഭിച്ചതും ( നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അല്ലാഹുവിനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക.........) (വി. ക്വു. 4: 39) എന്ന വചനം കൊണ്ടാണ്.


 മരണ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ യുടെ വസ്വിയത്ത്.
നമ്മുടെമേല്‍ അല്ലാഹു  യുടെ അവകാശം നമ്മള്‍ അറിയല്‍.

 അല്ലാഹു  ക്കുള്ള അവകാശങ്ങള്‍ അടിയാറുകള്‍ നിര്‍വ്വഹിച്ചാല്‍, അടിയാറുകള്‍ക്ക് അവനില്‍ നിന്നുള്ള അവകാശം.

(മുമ്പ് പറയപ്പെട്ട)ഈ വിഷയം അധിക സ്വഹാബികള്‍ക്കും അറിയില്ലായിരുന്നു.

 'നന്മക്കു വേണ്ടി അറിവ് മറച്ചുവെക്കാം.


മുസ്ലിമിന് സന്തോഷകരമായതുകൊണ്ട് അവരെ സുവിശേഷമറിയിക്കുന്നതിന്‍റെ അഭികാമ്യത.
അല്ലാഹു  യുടെ കാരുണ്യവിശാലതയില്‍ അവലംബിക്കുതിനെകുറിച്ചുള്ള ഭയം.

ചോദിക്കപ്പെടുന്നവന്‍ താന്‍ അറിയാത്തതിനെക്കുറിച്ച്, 'അല്ലാഹു വ റസൂലുഹു അഅ്ലം' എന്ന് പറയല്‍.
ജനങ്ങളില്‍ ചിലരെ, ചിലരേക്കാള്‍ 'ഇല്‍മ് ' കൊണ്ട് പ്രത്യേക മാക്കല്‍ അനുവദനീയമാണ്.
 പ്രവാചകന്‍ യുടെ വിനയം; അദ്ദേഹം കഴുതപ്പുറത്ത് സഞ്ചരിക്കുകയും, തന്‍റെ പിന്നില്‍ ആളുകളെ ഇരുത്തുക യും ചെയ്തു.
മൃഗത്തിന്‍റെ പുറത്ത് സഞ്ചരിക്കുമ്പോള്‍ പിന്നില്‍ ആളുകളെ കയറ്റി സഞ്ചരിക്കല്‍ അനുവദനീയമാണ്.
മുആദ് ഇബ്നു ജബല്‍ വിന്‍റെ ശ്രേഷ്ഠത.
ഈ വിഷയത്തിന്‍റെ കാര്യഗൗരവം.

 

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top